Monday, November 28, 2011

പര്യപേക്ഷ

പതിരാവെയിലില്‍ വാടിതളര്‍ന്നു
കിതച്ചുകൊണ്ടു ഞാനോര്‍ത്തു
പാടം നിറയെ ചെങ്കൊടി
നാട്ടിയത് ആര്‍ക്കുവേണ്ടി?
കുലംവാഴും തമ്പുരാനും
അടിമയും ഉടമയും
ജന്മിയും അടിയാനും
ഇന്നുറങ്ങുന്നത് ഒരു കൂരയ്ക്കുള്ളില്‍
എന്നിട്ടും നീയുറങ്ങിയില്ലേ?
നിങ്ങളുറങ്ങിയില്ലേ?
ഉറങ്ങാന്‍ നിങ്ങളിതുവരെ ഉണര്‍ന്നിട്ടില്ലാ-
യെന്ന സത്യം ഞാനോര്‍ത്തതില്ല
മഴമേഘങ്ങള്‍ ഘോരം
പെയ്തുകഴിഞ്ഞു,
മിന്നിചിതറും ഒളിയമ്പുകള്‍
എന്‍റെ തൊടിയിലെ പുല്‍നാമ്പുകള്‍
കരിക്കുമ്പോള്‍ ഞാന്‍ കരഞ്ഞില്ല
എന്‍റെ കണ്ണുനീര്‍ നിന്‍റെ പാദത്തില്‍ വീണില്ല
പകരം ഞാന്‍ ചിരിച്ചു,
പൊട്ടിച്ചിരിച്ചു!

നിന്‍റെ വ്യഥയോര്‍ത്ത് ആകുലപ്പെടാന്‍
എനിക്കു സമയമില്ല
പകരം,
നല്ലൊരു നാളെക്കായി വാര്‍ക്കാമൊരു പ്രതലം
ചുവടുകള്‍ പിഴക്കാതെ ഒരുമിക്കാം
തുള്ളികളൊന്നും ചിന്തിടാതെ
വേണ്ട, നമുക്ക് വെള്ളരിപ്രാവുകലാകേണ്ട
വേണ്ട, നാം രക്തസാക്ഷികളാകേണ്ട
ആകെയാകെണ്ടാതിതു മാത്രം
മനുഷ്യനെന്ന പദത്തിനോരര്‍ത്തമുണ്ടെന്ന കാര്യം
മാത്രം
അറിഞ്ഞിടുക നാം...

No comments:

Post a Comment